ശൈഖുല്‍ ഇസ്‍ലാം റിയാഹി(റ)വിന്റെ അനുഭവം


ശൈഖുല്‍ ഇസ്‍ലാം അബൂ ഇസ്ഹാഖ് ഇബ്റാഹീം റിയാഹി(റ). വിശ്വവിഖ്യാത ഇസ്‍ലാമിക സര്‍വ്വകലാശാലയായ സൈത്തൂനയിലെ പരമോന്നതപണ്ഡിതസ്ഥാനത്തെ അലങ്കരിച്ച മഹാരഥന്‍. ടൂണീഷ്യന്‍ ഭരണകൂടത്തിന്റെ ദൂതനായി മൊറോക്കോയിലെത്തിയ മഹാനവര്‍കള്‍ക്കും സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ കറാമത്തുകള്‍ അനുഭവിക്കാനായി. പ്രസ്‍തുത സംഭവവമിതാ :
ശൈഖ് റിയാഹി(റ) ഫാസ് നഗരത്തിലെത്തിച്ചേ­ര്‍ന്നപ്പോ­ള്‍ ആദ്യമായി നീങ്ങിയത് സയ്യിദുനാ ഖുതുബുല്‍ മക്തൂം തിജാനി(റ)വിന്റെ വസതിയിലേക്കായിരുന്നു. അവിടെയെത്തിയ മഹാനവ­ര്‍ക­ള്‍ പ്രവേശനാനുമതി തേടിയ നേരം സേവക­ന്‍ ചോദിച്ചു : "താങ്കളാണോ തൂനുസ്­കാരനായ ഇബ്റാഹീം റിയാഹി?
ശൈഖവ­ര്‍ക­ള്‍ അദ്ദേഹത്തോട് പറഞ്ഞു : "അതെ"
അന്നേരം സേവക­ന്‍ ഉണ­ര്‍ത്തി : "താങ്കളുടെ ആഗമനത്തെ സംബന്ധിച്ച് സയ്യിദുനാ(റ) വിവരമറിയിച്ചിരുന്നു. അനുമതി തേടാതെ തന്നെ താങ്കളെ പ്രവേശിപ്പിക്കാ­ന്‍ അവിടുന്ന് സമ്മതം നല്‍കിയിട്ടുമുണ്ട് "
അങ്ങനെ സേവക­ന്‍ ബഹുമാനപ്പെട്ടവരെ വീട്ടിലേക്ക് കടത്തി. അന്നേരം സയ്യിദുനാ(റ)വിന്റ സാന്നിധ്യം കൊണ്ട് വിജയം കൈവരിച്ച സയ്യിദീ മുഹമ്മദ് അ­ല്‍ മിഷ്­രി(റ), സയ്യിദീ മുഹമ്മദ് അ­ല്‍ ഗാലി(റ) അടങ്ങുന്ന മറ്റ് പല പ്രമുഖരെയും പ്രസ്­തുത ഭവനത്തി­ല്‍ വെച്ച് ശൈഖ്(റ) കണ്ടുമുട്ടി. തുട­ര്‍ന്ന് ഒരു കോപ്പ പാ­ല്‍ മഹാനവ­ര്‍ക­ള്‍ക്ക് മുന്നിലെത്തി. അത് മുഴുവനും ശൈഖ്(റ) കുടിക്കുകയും ചെയ്­തു. അനന്തരം അഭിവന്ദ്യരായ ശൈഖ് തിജാനി(റ) തന്റെ ഏകാന്തമുറിയില്‍ നിന്ന് പുറത്ത് വന്നു. ഉപചാരങ്ങ­ള്‍ സ്വീകരിച്ച ശേഷം സയ്യിദുനാ ശൈഖ്(റ) ഒരു ദുഃഖവൃത്താന്തം അറിയിച്ചു. ശൈഖ് റിയാഹി(റ)വിന്റെ ആത്മീയഗുരുവര്യരായ ശൈഖ് സ്വാലിഹു­ല്‍ കവ്വാഷി(റ)വിന്റെ വഫാതായിരുന്നു അത്. മാത്രമല്ല താന്‍ അവരുടെ ജനാസയിലാണ് ഉണ്ടായിരുന്നതെന്നും സയ്യിദുനാ ശൈഖ്(റ) വ്യക്തമാക്കുകയുണ്ടായി. അന്നത്തെ ദിനം ഹിജ്റഃ 1218 ശവ്വാ­ല്‍ 17 തിങ്കളാഴ്­ചയായിരുന്നു. അത്ഭുത മാ­ര്‍ഗ്ഗത്തിലൂടെയായിരുന്നു ഖുതുബു­ല്‍ മക്തൂം(റ) ശൈഖ് സ്വാലിഹ് അ­ല്‍ കവ്വാഷ്(റ)വിന്റെ ജനാസയില്‍ പങ്കെടുത്തത്. കാരണം ഒരാള്‍ ഫാസ് നഗരത്തിലും മറ്റെയാ­ള്‍ തൂനുസിലുമാണ് ഉണ്ടായിരുന്നത്.

No comments:

Post a Comment